8/31/09

ഓണക്കാലം അന്നും ഇന്നും


അന്ന്
പാടത്തും പറമ്പിലും ഓടിച്ചാടി നടന്ന് കഴുത്തിൽ തൂക്കിയിട്ട ഓലക്കൂടയിൽ നിറയെ പൂ പറിച്ച്‌ കൂട്ടുകാരൊന്നിച്ച്‌ മുറ്റത്ത്‌ പൂക്കളമിട്ട്‌ വീടിന്റെ കോലായിൽ വിശ്രമിക്കുന്ന ഉണ്ണിക്കുട്ടൻ തെളിഞ്ഞ വൈലത്ത്‌ പാറിക്കളിച്ച്‌ ബുഷ്‌ ചെടിയിൽ വന്നിരിന്ന തുമ്പിയെ പിടിച്ച്‌ വാലിൽ നൂലുകെട്ടി അതിനെ കൊണ്ട്‌ കല്ലെടുപ്പിക്കുന്നത്‌ കണ്ട്‌ മുത്തശ്ശി പറഞ്ഞു
"ഉണ്ണിക്കുട്ടാ തുമ്പിയെ ഈങ്ങനെ ഉപദ്രവിച്ചാൽ അടുത്ത ജന്മം നീതുപിയായി ജനിക്കും അപ്പൊ ഈ തുമ്പി ഒരു കുട്ടിയായി ജനിച്ച്‌ നിന്നെയും ഇങ്ങനെ ഉപദ്രവിക്കും"
അത്‌ പ്രശ്നമില്ല മുത്തശ്ശി കഴിഞ്ഞ ജന്മം ഞാൻ തുമ്പിയായിജനിച്ചപ്പൊ ഈ തുമ്പി കുട്ടിയായിരുന്നു അന്നു എന്നെ ചൈതതിന്‌ പകരം വീട്ടുകയാ ഞാൻ
ഇന്ന്
ഷാപ്പിലും ബീവെറേജിലും ഓടിച്ചാടി നടന്ന് അരയിൽ കരുതിയ പ്ലാസ്റ്റിക്‌ കവറിൽ കുപ്പി നിറച്ച്‌ കൂട്ടുകാരൊന്നിച്ച്‌ മുറ്റത്തിരുന്ന് വെള്ളമടിച്ച്‌ വീടിന്റെ കോലായിൽ പാംബായി കിടക്കുന്ന ഉണ്ണികുട്ടൻ മുഖത്ത്‌ വന്നിരിക്കുന്ന ഈച്ചയെ തല്ലിക്കൊല്ലാൻ ശ്രമിക്കുന്നത്‌ കണ്ടതായിഭാവിക്കാതെ മുത്തശ്ശി ഡൈനിഗ്‌ ഹാളിലെ ടിവിയിൽ ചാനൽക്കാരുടെ ഓണപ്പരിപാടികാണനിരിന്നു

8/27/09

റംസാനിലെ അനുഗ്രഹിക്കപ്പെട്ടവർ

ഫോൺ വിളിയുടെ സ്വകാര്യതക്ക്‌ വേണ്ടി റൂമിൽ നിന്നിറങ്ങി ബാൽക്കെണിയിലേക്ക്‌ നീങ്ങിനിന്ന് സംസാരിക്കുന്നതിനിടയിലാണ്‌ യാദൃച്ചികമായി ഞാൻ ആ കാഴ്ച കണ്ടത്‌ .
ബിൽഡിങ്ങിന്റെ ബാക്ക്‌ സൈഡിലെ കച്ചറ ഡബ്ബയിൽ എന്തൊ തിരയുന്ന ഒരു വൃദ്ദൻ.
വല്ല പെപ്സിറ്റിന്നോ കർറ്റൂണൊ ഒക്കെ പെറുക്കി വിൽക്കുന്നവരായിരിക്കും .അതൊരു സാധാരണ കാഴ്ച്ചയാണല്ലോ എന്ന് ചിന്തിച്ച്‌ ഞാൻ വീണ്ടും ഫോൺ വിളിയിൽ മുഴുകി.
സംസാരത്തിനിടയിൽ വീണ്ടും കച്ചറ ഡബ്ബക്കരികിലേക്ക്‌ നോക്കിയ ഞാനാകെ വല്ലാതെയായി.
ബിൽഡിങ്ങിലെ ഹോട്ടലിൽ നിന്ന് കൊണ്ടിട്ട ഭക്ഷണത്തിന്റെ വേസ്റ്റ്‌ ഒരു പേപ്പെറിലേക്കാക്കി ഡബ്ബയുടെ മറവിലിരുന്ന് അയാൾ തിന്നുന്നു
ആരും കാണുന്നില്ലന്ന് ഉറപ്പ്‌ വരുത്താൻ ഇടക്കിടെ നാലുപാടും നോക്കുന്നുണ്ട്‌.
ഞാൻ ഫോൺ കട്ട്‌ ചൈത്‌ റൂമിൽ വന്ന് എല്ലാവരെയും കൂട്ടി അയാളുടെ അടുത്തേക്കിറങ്ങി ചെന്നു.കാൽ പെരുമാറ്റം കേട്ടതിനാലാകാം അയാൾപെട്ടെന്നെണീറ്റ്‌ ഒഴിഞ്ഞ പെപ്സി ബോട്ടിൽ പെറുക്കുന്നതായി ഭാവിച്ചു.അപ്പോഴും അയാളുടെ കയ്യിൽ കഴിച്ച ഭക്ഷണത്തിന്റെ എച്ചിലുകളുണ്ടായിരുന്നു.
അടുത്ത്‌ ചെന്ന് ഞാൻ കണ്ട കാര്യങ്ങൾ വിവരിച്ചപ്പോൾ മുഖത്ത്‌ വല്ലാത്ത ഒരുഭാവം.

കാര്യങ്ങൾ അന്വേഷിച്ചപ്പോൾ സധാരണ നമ്മൾ കേൾക്കുന്ന 'ഓരയുസ്സു മുഴുവൻ കുടുംബത്തിന്‌ വേണ്ടി ജീവിച്ച്‌ കറിവേപ്പിലയായ ' ഗൾഫ്‌ മലയാളിയുടെ കഥ.

ഇനി തിരിച്ച്‌ നാട്ടിലേക്ക്‌ പോകുന്നതിനെ കുറിച്ച്‌ ചോദിച്ചപ്പോൾ അവിടെ ചെന്നാൽ നായ്ക്കളും കാക്കകളും ഒക്കെ കൂടി തല്ലും ബഹളവുമായിരിക്കും ഇവിടെയാകുമ്പൊ അതൊന്നുമില്ലല്ലോ സ്വസ്ഥമായി പെറുക്കികഴിക്കാം പിന്നെ പരിചയക്കാരു കാണും എന്ന പേടിയുമില്ല
കേട്ടപ്പോൾ ഒരുവല്ലായ്മ .എല്ലാവരും കൂടി കയ്യിലുള്ളത്‌ നുള്ളിപെറുക്കി കൊടുത്തപ്പോൾ അദ്യം നിരസിച്ചു. പിന്നെ നിർബന്ധിച്ചപ്പോൾ ഒരു 10 ദിർഹംസ്‌ എടുത്തിട്ട്‌ രണ്ടു ദിവസത്തിനിത്‌ ധാരാളം എന്ന് പറഞ്ഞു തിരിഞ്ഞു നടക്കാൻ തുട്ങ്ങിയപ്പോൾ ,അപ്പൊ രണ്ട്‌ ദിവസം കഴിഞ്ഞാൽ എന്ന ചോദ്യത്തിന്‌ "റമസാനല്ലേ മക്കളേ വൈകീട്ട്‌ പള്ളിയിൽ ഭക്ഷണം കാണും നിങ്ങൾക്കതൊക്കെ ഒരു ഹരമായിരിക്കും പക്ഷെ എന്നെപ്പൊലുള്ളവർക്ക്‌ അതൊരനുഗ്രഹമാ "എന്ന് പറഞ്ഞപ്പോൾ എന്തൊ അയാളുടെ ശബ്ദം ഇടറിയതായി എനിക്ക്‌ തോന്നിയതാകും

8/13/09

സ്വാതന്ത്ര്യദിനപ്രതിജ്ഞ

ഇനിയെങ്കിലും ഉള്ള സമയം മറ്റുള്ളവന്റെ അണ്ണാക്കിൽ കൊള്ളിയിട്ട്‌ കുത്താനും, മറ്റുള്ളവന്റെ വെള്ളംകുടിമുട്ടിക്കാൻ അവനിട്ടു പണിയാനും നിൽക്കാതെ വീടും പറമ്പും പരിസരവും ഒക്കെ വൃത്തിയാക്കിയും മറ്റും മാരകരോഗങ്ങൾ പരത്തുന്ന രോഗാണുക്കൾക്കെതിരെ പോരാടി സ്വതന്ത്ര്യം നേടാൻ ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക്‌ പ്രതിജ്ഞയെടുക്കാം

സ്വാതന്ത്ര്യദിനാശംസകൾ

8/1/09

തങ്ങൾ അന്തരിച്ചു

മതേതര കേരളത്തിന്‌ നികത്താനാകാത്ത നഷ്ടം
1992ലും മറ്റും പലരും മതത്തിന്റെ വേലികെട്ടിനുള്ളിൽ നിന്ന് തീരുമാനങ്ങളെടുത്തപ്പോൾ മതേതരത്തിന്റെ വിശാലതയിലൂന്നി തീരുമാനമെടുത്ത്‌ ചെറുപുഞ്ചിരിയോടെ കേരളത്തെ സമാധാനത്തിലേക്ക്‌ നയിച്ച മഹാൻ

ഈ മഹാന്റെ വിയോകത്തിൽ ദുഃഖാർദ്ദ്രമായ കേരള ജനതയോടൊപ്പം ഞാനും പങ്കുചേരുന്നു