Showing posts with label story. Show all posts
Showing posts with label story. Show all posts

10/25/09

കാത്തിരിപ്പ്‌

ഇന്നലെ വരെ എനിക്ക്‌ നിന്നെക്കുറിച്ച്‌ കവിതകളെഴുതാൻ എളുപ്പമായിരുന്നു
തുളസിക്കതിർ ചൂടിയ നിൻ കാർകൂന്തലും,നെറ്റിയിൽ ചന്ദനം ചാർത്തിയ നിൻ സുന്ദര വദനത്തിൽ വിരിയുന്ന വശ്യതയാർന്ന പുഞ്ചിരിയും എല്ലാം എന്റെ കവിതകളിലെ വരികളിൽ ചേർക്കാൻ എനിക്ക്‌ ഭയമില്ലായിരുന്നു.കോളേജ്‌ ലൈബ്രറിക്ക്‌ മുന്നിലെ മദിരാശിമരച്ചുവട്ടിലിരുന്ന് നീ നിൻ പരിഭവങ്ങൾ നിരത്തുമ്പോൾ ഞാൻ നിർഭയം കാതോർത്തിരുന്നു

ഇന്നെനിക്‌ ഭയമാണ്‌

നിന്നെകുറിച്ചെന്തെങ്കിലും എഴുതുമ്പോൾ ,ക്യാമ്പസ്സിൽ നിന്നെക്കാണുമ്പോൾ, നിന്നടുത്തേക്ക്‌ വരുമ്പോൾ ആയിരം കഴുകക്കണ്ണുകൾ സംശയത്തോടെ ആർത്തിയോടെ എന്നെ നോക്കുന്നു എന്ന ഭയം.പത്രതാളിനെ മതകാമുകനായി ഞാനും ഇരയായി നീയും വ്യഭിജരിക്കപ്പെടുമെന്ന ഭയം.സമൂഹത്തിൽ നിന്നൊറ്റപ്പേറ്റുമെന്ന ഭയം.

എങ്കിലും ....


സ്മരിച്ചിടും നിന്നെ എന്നും ഞാൻ
മരിച്ചിടും ഞാനതില്ലാതിരുന്നാൽ
കാത്തിരിക്കാം ഞാൻ നിനക്കായ്‌
കൈകോർത്തിടുന്ന മതങ്ങൾക്കായ്‌

ആർത്തിമൂത്ത കഴുകന്മാർ വന്നിടുംകൂട്ടമായ്
ആർത്തിരമ്പി പറന്ന് നടന്നിടും ചുറ്റുമായ്
തൽസമയ സം പ്രേക്ഷണമായ്‌ ചിലർ
തൽപര കഥകൾ മെനഞ്ഞ്‌ മറ്റു ചിലർ

ഭീകരനായി മാറ്റിടും എന്നെ
അതിനിരയായി മാറ്റിടും നിന്നെ
ഭീതിപടർന്നൊരുകണ്ണാൽ
ജനം ഉറ്റുനോക്കിടും നമ്മെ

അതിനാ‍ൽ കൈകോർത്തിടുന്ന മതങ്ങൾക്കായ്‌
കാത്തിരിക്കാം നമുക്കൊന്നായ്‌
വിഫലമാം നീണ്ടൊരു കാത്തിരിപ്പ്‌
ഒരിക്കലും തീരാത്ത കാത്തിരിപ്പ്‌

-------------------------------

"നിന്റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച്‌ വിശ്വസിക്കുമായിരുന്നു എന്നിരിക്കെ ജനങ്ങൽ സത്യവിശ്വാസികളാകാൻ നീ അവരെ നിർബന്ധിക്കുകയോ??

“യാതൊരാൾക്കും അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാൻ കഴിയുന്നതല്ല ........................”
-ഖുറ്‌ആൻ 10:99-100
അല്ല കോയെ ഖുറ്‌ആ‍ൻ പറയിണതിങ്ങനെ,അപ്പൊ എങ്ങനെ കോയേ ലൗ ജിഹാദ് ഒരു പുണ്യപ്രവത്ത്യാക്‌ആ
അല്ലാ .. ലൗ ജിഹാദ് ..റോമിയോ ജിഹാദ് ...അങ്ങനൊന്ന്ണ്ടാ ... ആ ആര്ക്കറിയാ
kaaththiripp

10/8/09

മനസ്സാക്ഷി

റയിൽപ്പാളങ്ങൾക്ക്‌ നടുവിലൂടെ നടക്കുമ്പോഴും ചുട്ടുപൊള്ളുന്ന മീന വെയിലിന്‌ അയാൾക്ക്‌ തന്റെ മനസ്സിലെ തീയിന്റെ തീവ്രതയില്ലെന്ന് തോന്നി

ആളൊഴിഞ്ഞ ആ ഭാകത്തെത്താൻ ഇനിയും എത്രദൂരം നടക്കും എന്ന് തീർച്ചയില്ല

അയാളുടെ ചിന്തകൾ അയാളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു

കൂട്ടുകാരൊന്നിച്ച് ജീവിതം ആർമാദിക്കുകയായിരുന്നു. മദ്യവും മദിരാക്ഷിയും മാത്രമാണ്‌ ജീവിത സുഖമെന്ന് തോന്നിയ ദിനരാത്രങ്ങളിൽ അകത്ത്‌ ചെന്ന മദ്യം തലച്ചോറിൽ ഒരു അഗ്നിബാധയായി പടർന്ന് പിടിച്ച നിമിഷത്തിൽ അവരെപ്പോലെ ഞാനും ഒരു മനുഷ്യനല്ലാതെയായപ്പോൾ റോഡരികിൽ അമ്മയുടെ മാറിലെ ചൂടേറ്റൂറങ്ങുന്ന, കാലിനടിയിലെ ചുവപ്പ്‌ മാറാത്ത നാടോടി പൈതലിനെ കാമ വെറിപൂണ്ട കഴുകക്കണ്ണിലൂടെ നോക്കിയപ്പോൾ കൊത്തിവലിച്ച്‌ പിച്ചിചീന്തി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്കെറിയാൻ ഒരു മടിയും തോന്നിയില്ല

അവസാനം കൂട്ടുകാരിൽ പലരും പിടിക്കപ്പെട്ടപ്പോഴും കീശയുടെ കനമിത്തിരി കുറഞ്ഞെങ്കിലും തന്റെ പേരു പോലും പുറം ലോകത്തോട്‌ പറയാതിരിക്കാൻ വച്ചുനീട്ടിയ എച്ചിൽ പാത്രങ്ങൾ നക്കിത്തുടക്കുന്ന ചില നിയപാലകർക്കും അവരുടെ മേലാളന്മാർക്കും ഒരു മടിയുമില്ലായിരുന്നു

വർഷങ്ങളെത്രകഴിഞ്ഞിട്ടും വിളറിവെളുത്ത്‌ കുറ്റിക്കാട്ടിൽ കിടക്കുന്ന ആ കുഞ്ഞിന്റെ ചിത്രം മനസ്സിൽ മായാതെ കിടക്കുന്നു.ആ പൊട്ടിക്കരച്ചിലിന്നും കാതിൽ വന്നലക്കുന്നപോലെ.പലപ്പോഴും സ്വപ്നത്തിൽ ആ മുഖം തെളിയുമ്പോൾ വല്ലാത്ത കുറ്റബോധം .പ്രായശ്ചിത്തം ചെയ്യാനില്ലാത്ത കുറ്റം .

പിടിക്കപെട്ടവർക്ക്‌ നാളെ കോടതി സിക്ഷ വിധിക്കും .ആ വിധി വരുന്നതിനു മുൻപ്‌ എന്റെ മനസാക്ഷിയുടെ കോടതിയിലെ എന്റെ സിക്ഷ നടപ്പാക്കിയിരിക്കും അയാൾ നാലായി മടക്കിപോകറ്റിലിട്ട കടലാസ്‌ എടുത്തു ഒരിക്കൽ കൂടി വായിച്ചു “ഞാൻ ചൈത തെറ്റുകൾക്ക് എന്റെ മനസക്ഷി വിധിച്ച സിക്ഷ“

കടലാസ് മടക്കി പോകറ്റിലിട്ട് അയാൾ അകലെ നിന്നും വരുന്ന ചൂളം വിളിക്ക്‌ കതോർത്തിരുന്നു

7/9/09

എന്റെ പ്രണയിനിക്ക്‌ സ്നേഹപൂർവ്വം

കോളെജ്‌ ജീവിതത്തില്‍ സൌരഭ്യത്തിണ്റ്റെ നനുത്ത കാറ്റായ്‌ നീ എന്നിലേക്കു വീശിയത്‌ ഒരു പക്ഷെ അന്നായിരിക്കാം...............

ഇളം പച്ച ഉടുപ്പിട്ട്‌ തിളങ്ങുന്ന കണ്ണുകളുമായി നീ കടന്നു വരുമ്പോൾ ഇളം തെന്നലിൽ നെറ്റി തടത്തിലേക്ക്‌ വീണു കിടന്ന മുടിയിഴകളെ ഒതുക്കി വെക്കുന്ന നിൻ കൈകളിലൊരു കരിവള പോലുമില്ലയിരുന്നു...........

പിന്നീടുള്ള ദിവസങ്ങളിൽ ഒന്നു മിണ്ടാൻ വെമ്പുന്ന മനസ്സുമായി പലതവണ നിന്നരികിൽ ഞാൻ വന്നങ്കിലും വരണ്ട തൊണ്ടയും പിടക്കുന്ന മനസ്സുമായി നോക്കിനിൽക്കാനെ എനിക്കു കഴിഞ്ഞുള്ളു
മുഖത്തേക്ക്‌ പാറി വീഴുന്ന മുടിയിഴകളെ ഒതുക്കി കൂട്ടുകാരികൾക്കിടയിൽ ഒതുങ്ങിയിരിക്കുന്ന നിന്നെ പിന്നീട്‌ കണ്ടപ്പൊഴൊക്കെ ഒരു വിഷാദം മുഖത്ത്‌ നിഴലിച്ചിരുന്നോ…………

ഓരോ തവണ നിൻ വഴികളിൽ മനപ്പൂർവ്വം വന്നു പെടാൻ ഞാൻ ശ്രമിച്ചപ്പോഴും നീ എന്നെ ശ്രദ്ദിക്കുന്നത്‌ ഞാൻ ഒളികണ്ണിട്ടു നോക്കാറുണ്ടായിരുന്നു
എന്നും കാണുന്ന ഗോവണിപ്പടികൾക്കരികിൽ നിന്ന് ഞാൻ മനപ്പൂർവ്വം മാറി നിന്നപ്പോഴൊക്കെ നിൻ കണ്ണുകൾ എന്നെ തിരയുന്നത്‌ ഞാനറിഞ്ഞിരുന്നു

നിന്റെ സമീപ്യം എന്നിലും എന്റെ സമീപ്യം നിന്നിലും ഹൃദയമിടിപ്പിന്റെ വേകത കൂട്ടിയിരുന്നില്ലേ

.................കണ്ടും കാണാതെയും കൊഴിഞ്ഞു പോയ ദിനങ്ങളിലെപ്പെഴൊ നമ്മൾ പരിചയപ്പെട്ടതും മിണ്ടിയും മിണ്ടാതെയും ആ സൗഹൃദം വളർന്നതും എല്ലാം നീ എപ്പോഴും പഴിച്ചിരുന്ന വിധിയായിരുന്നോ.........

.......... ജീവിതത്തിന്റെ കൈപ്പും മധുരവും പരസ്പരം പങ്കുവെച്ചപ്പോൾ നമ്മൾ ഒരേ വഴിയിലെ യത്രക്കാരായത്‌ യാദ്ശ്ചികം മാത്രം.................

ക്യാമ്പസ്‌ ശൈശവ കാലം പിന്നിട്ട്‌ വിരഹത്തിന്റെ ചൂടേറിയ മാർച്ചിലേക്ക്‌ കടക്കുന്ന ഒരു വൈകുന്നേരം
..............”അച്ചന്റെ ശംബളം നിത്യരോഗിയായ അമ്മയുടെ മരുന്നിനും എന്റെ ഫീസിനും മറ്റ്‌ വീട്ടു കാര്യങ്ങൾക്കും തന്നെ തികയില്ല പിന്നെയാ ഇനി ഓട്ടോഗ്രാഫ്‌ നിനക്കുപറ്റുമെങ്കിൽ ഇതിൽ വല്ലതുമെഴുതിക്കൊ” എന്നു പറഞ്ഞു നീ നിൻ വളയിടാത്ത കൈകളിൽനീട്ടിപ്പിടിച്ച ഈ പേജുകളിളകിത്തുടങ്ങിയ നിൻ നോട്ട്‌ ബുക്കില്‌ എന്തെഴുതും എന്നറിയാതെ ഞാൻ നിന്റെ മിഴികളിലേക്ക്‌ നോക്കി നിന്നപ്പോൾ പെയ്ത്‌ തീർന്ന മഴയുടെ ബാക്കിയായ്‌ ഇലത്തുംബിൽ ഉറ്റാൻ മടിച്ച്‌ നിൽക്കുന്ന മഴത്തുള്ളി പോലെ തുളുംബി നിൽക്കുന്ന നിൻ കണ്ണുകൾ………...

“ജീവിതത്തിൽ നന്മകൾ മാത്രമുണ്ടാകട്ടെ” എന്നെഴുതി നോട്ട്‌ ബുക്ക്‌ തിരിച്ച്‌ നൽകുമ്പോൾ ഞാൻ നിനക്കു വേണ്ടി ആദ്യമായ്‌ എഴുതിയതെന്താണെന്നറിയാനുള്ള ആകാംശ നിറഞ്ഞ നിൻ കണ്ണിലെ നീർത്തുള്ളി സപ്തവർണ്ണങ്ങളിൽ തിളങ്ങിറ്റിയിരുന്നത്‌ നീ അറിഞ്ഞിരുന്നോ.......
ഇനിയെന്നു കാണും, അല്ലങ്കില്‍ ഇനി കാണണൊ എന്നു ഞാന്‍ ചോദിച്ചപ്പോള്‍
ഉത്തരമായി നീണ്ടു നിന്ന മൗനം.. പിന്നീടതൊരു തേങ്ങലായി മാറിയോ...........................................

നനഞ്ഞ കണ്ണുമായ്‌ നിൽകുന്ന നിന്നൊടെന്തു പറയണമെന്നറിയാതെ നിന്‍ കണ്ണുകളിൽ ഞാന്‍ നോക്കിയിരിക്കെ നീ എന്തൊ പറയാൻ തുടങ്ങിയപ്പോൾ മനം മടുപ്പിക്കുന്ന ഭീകരനായി ബെല്‍ മുഴങ്ങിയതും എന്നെ ആരോ വന്നു നിന്നെ വിളിച്ചതും നീ പറഞ്ഞ ആ വിധിയുടെ വിളയട്ടമായിരിക്കുമല്ലെ......

……വല്ലപ്പോഴുമുണ്ടായിരുന്ന ടെലിഫോണ്‍ ബന്ധം ഇടയില്‍ മുറിഞ്ഞുപോയതും നമ്മുടെ സൌഹൃദം പതിയെ പതിയെ മാഞ്ഞുപോയതും വിധിയുടെ കളികള്‍ ആയിരുന്നിരിക്കാം…… അല്ലങ്കിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിയോജിപ്പിക്കാൻ വേണ്ടി നെട്ടോട്ടമോടി പ്രവാസിയായതിനിടക്ക്‌ കാലം മായ്ച്ചതായിരിക്കാം.......

വേനലിന്റെ കൊടും ചൂടിൽ തളരിലകൾ വാടിയും ആശ്വാസമായ്‌ പെയ്ത പേമാരിയിൽ തളിർത്തും കാലങ്ങളെത്രയോ നിന്നെയോർക്കാതെ,അറിയാതെ കടന്നുപോയങ്കിലും ചരമകോളത്തിലെ നിന്റെ ചിത്രത്തിലെ കണ്ണുകളിൽ ആ പഴയ തിളക്കമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു..........

ഉറക്കം നഷ്ടപ്പെട്ട രാത്രികളിൽ ലേബർ ക്യാംബിലെ സിമന്റ്‌ ബെഞ്ചിൽ മലർന്ന് കിടക്കുമ്പൊൾ.. ആകാശം മുഴുവൻപ്രഭ ചൊരിഞ്ഞുനിൽക്കുന്ന ചന്ദ്രബിംബത്തിനകലെയായ്‌.. ആകാശത്തിന്റെ കോണിൽ എന്നെ നോക്കി കണ്ണു ചിമ്മുന്ന നക്ഷത്രത്തിന്‌ നിന്റെ കണ്ണുകളുടെ അതേ തിളക്കമായ്‌ എനിക്ക്‌ തോന്നിയതൊ അതൊ എല്ലാം മടുത്ത്‌ ഒരു തീപ്പെട്ടികംബിലെ തീ നാളത്തിൽ നീ സ്വയം ലയിച്ചപ്പോൾ ഉയർന്ന പുകച്ചുരുളിലേറി നിൻ ആത്മാവും നക്ഷത്ര ലോകത്തേക്ക്‌ ചേക്കേറിയിരുന്നോ .......


സ്മർപ്പണം:കാമുകിയുടെ മരണ വാർത്ത പത്രകോ ളത്തിലൂടെ അറിഞ്ഞ്‌ പരിസരം മറന്നു പൊട്ടി കരഞ്ഞ എന്റെ സുഹൃത്തിനു