ഇന്നലെ വരെ എനിക്ക് നിന്നെക്കുറിച്ച് കവിതകളെഴുതാൻ എളുപ്പമായിരുന്നു
തുളസിക്കതിർ ചൂടിയ നിൻ കാർകൂന്തലും,നെറ്റിയിൽ ചന്ദനം ചാർത്തിയ നിൻ സുന്ദര വദനത്തിൽ വിരിയുന്ന വശ്യതയാർന്ന പുഞ്ചിരിയും എല്ലാം എന്റെ കവിതകളിലെ വരികളിൽ ചേർക്കാൻ എനിക്ക് ഭയമില്ലായിരുന്നു.കോളേജ് ലൈബ്രറിക്ക് മുന്നിലെ മദിരാശിമരച്ചുവട്ടിലിരുന്ന് നീ നിൻ പരിഭവങ്ങൾ നിരത്തുമ്പോൾ ഞാൻ നിർഭയം കാതോർത്തിരുന്നു
ഇന്നെനിക് ഭയമാണ്
നിന്നെകുറിച്ചെന്തെങ്കിലും എഴുതുമ്പോൾ ,ക്യാമ്പസ്സിൽ നിന്നെക്കാണുമ്പോൾ, നിന്നടുത്തേക്ക് വരുമ്പോൾ ആയിരം കഴുകക്കണ്ണുകൾ സംശയത്തോടെ ആർത്തിയോടെ എന്നെ നോക്കുന്നു എന്ന ഭയം.പത്രതാളിനെ മതകാമുകനായി ഞാനും ഇരയായി നീയും വ്യഭിജരിക്കപ്പെടുമെന്ന ഭയം.സമൂഹത്തിൽ നിന്നൊറ്റപ്പേറ്റുമെന്ന ഭയം.
എങ്കിലും ....
സ്മരിച്ചിടും നിന്നെ എന്നും ഞാൻ
മരിച്ചിടും ഞാനതില്ലാതിരുന്നാൽ
കാത്തിരിക്കാം ഞാൻ നിനക്കായ്
കൈകോർത്തിടുന്ന മതങ്ങൾക്കായ്
ആർത്തിമൂത്ത കഴുകന്മാർ വന്നിടുംകൂട്ടമായ്
ആർത്തിരമ്പി പറന്ന് നടന്നിടും ചുറ്റുമായ്
തൽസമയ സം പ്രേക്ഷണമായ് ചിലർ
തൽപര കഥകൾ മെനഞ്ഞ് മറ്റു ചിലർ
ഭീകരനായി മാറ്റിടും എന്നെ
അതിനിരയായി മാറ്റിടും നിന്നെ
ഭീതിപടർന്നൊരുകണ്ണാൽ
ജനം ഉറ്റുനോക്കിടും നമ്മെ
അതിനാൽ കൈകോർത്തിടുന്ന മതങ്ങൾക്കായ്
കാത്തിരിക്കാം നമുക്കൊന്നായ്
വിഫലമാം നീണ്ടൊരു കാത്തിരിപ്പ്
ഒരിക്കലും തീരാത്ത കാത്തിരിപ്പ്
-------------------------------
"നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു എന്നിരിക്കെ ജനങ്ങൽ സത്യവിശ്വാസികളാകാൻ നീ അവരെ നിർബന്ധിക്കുകയോ??
“യാതൊരാൾക്കും അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാൻ കഴിയുന്നതല്ല ........................”
-ഖുറ്ആൻ 10:99-100
അല്ല കോയെ ഖുറ്ആൻ പറയിണതിങ്ങനെ,അപ്പൊ എങ്ങനെ കോയേ ലൗ ജിഹാദ് ഒരു പുണ്യപ്രവത്ത്യാക്ആ
അല്ലാ .. ലൗ ജിഹാദ് ..റോമിയോ ജിഹാദ് ...അങ്ങനൊന്ന്ണ്ടാ ... ആ ആര്ക്കറിയാ
kaaththiripp
10/25/09
10/8/09
മനസ്സാക്ഷി
റയിൽപ്പാളങ്ങൾക്ക് നടുവിലൂടെ നടക്കുമ്പോഴും ചുട്ടുപൊള്ളുന്ന മീന വെയിലിന് അയാൾക്ക് തന്റെ മനസ്സിലെ തീയിന്റെ തീവ്രതയില്ലെന്ന് തോന്നി
ആളൊഴിഞ്ഞ ആ ഭാകത്തെത്താൻ ഇനിയും എത്രദൂരം നടക്കും എന്ന് തീർച്ചയില്ല
അയാളുടെ ചിന്തകൾ അയാളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു
കൂട്ടുകാരൊന്നിച്ച് ജീവിതം ആർമാദിക്കുകയായിരുന്നു. മദ്യവും മദിരാക്ഷിയും മാത്രമാണ് ജീവിത സുഖമെന്ന് തോന്നിയ ദിനരാത്രങ്ങളിൽ അകത്ത് ചെന്ന മദ്യം തലച്ചോറിൽ ഒരു അഗ്നിബാധയായി പടർന്ന് പിടിച്ച നിമിഷത്തിൽ അവരെപ്പോലെ ഞാനും ഒരു മനുഷ്യനല്ലാതെയായപ്പോൾ റോഡരികിൽ അമ്മയുടെ മാറിലെ ചൂടേറ്റൂറങ്ങുന്ന, കാലിനടിയിലെ ചുവപ്പ് മാറാത്ത നാടോടി പൈതലിനെ കാമ വെറിപൂണ്ട കഴുകക്കണ്ണിലൂടെ നോക്കിയപ്പോൾ കൊത്തിവലിച്ച് പിച്ചിചീന്തി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്കെറിയാൻ ഒരു മടിയും തോന്നിയില്ല
അവസാനം കൂട്ടുകാരിൽ പലരും പിടിക്കപ്പെട്ടപ്പോഴും കീശയുടെ കനമിത്തിരി കുറഞ്ഞെങ്കിലും തന്റെ പേരു പോലും പുറം ലോകത്തോട് പറയാതിരിക്കാൻ വച്ചുനീട്ടിയ എച്ചിൽ പാത്രങ്ങൾ നക്കിത്തുടക്കുന്ന ചില നിയപാലകർക്കും അവരുടെ മേലാളന്മാർക്കും ഒരു മടിയുമില്ലായിരുന്നു
വർഷങ്ങളെത്രകഴിഞ്ഞിട്ടും വിളറിവെളുത്ത് കുറ്റിക്കാട്ടിൽ കിടക്കുന്ന ആ കുഞ്ഞിന്റെ ചിത്രം മനസ്സിൽ മായാതെ കിടക്കുന്നു.ആ പൊട്ടിക്കരച്ചിലിന്നും കാതിൽ വന്നലക്കുന്നപോലെ.പലപ്പോഴും സ്വപ്നത്തിൽ ആ മുഖം തെളിയുമ്പോൾ വല്ലാത്ത കുറ്റബോധം .പ്രായശ്ചിത്തം ചെയ്യാനില്ലാത്ത കുറ്റം .
പിടിക്കപെട്ടവർക്ക് നാളെ കോടതി സിക്ഷ വിധിക്കും .ആ വിധി വരുന്നതിനു മുൻപ് എന്റെ മനസാക്ഷിയുടെ കോടതിയിലെ എന്റെ സിക്ഷ നടപ്പാക്കിയിരിക്കും അയാൾ നാലായി മടക്കിപോകറ്റിലിട്ട കടലാസ് എടുത്തു ഒരിക്കൽ കൂടി വായിച്ചു “ഞാൻ ചൈത തെറ്റുകൾക്ക് എന്റെ മനസക്ഷി വിധിച്ച സിക്ഷ“
കടലാസ് മടക്കി പോകറ്റിലിട്ട് അയാൾ അകലെ നിന്നും വരുന്ന ചൂളം വിളിക്ക് കതോർത്തിരുന്നു
ആളൊഴിഞ്ഞ ആ ഭാകത്തെത്താൻ ഇനിയും എത്രദൂരം നടക്കും എന്ന് തീർച്ചയില്ല
അയാളുടെ ചിന്തകൾ അയാളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു
കൂട്ടുകാരൊന്നിച്ച് ജീവിതം ആർമാദിക്കുകയായിരുന്നു. മദ്യവും മദിരാക്ഷിയും മാത്രമാണ് ജീവിത സുഖമെന്ന് തോന്നിയ ദിനരാത്രങ്ങളിൽ അകത്ത് ചെന്ന മദ്യം തലച്ചോറിൽ ഒരു അഗ്നിബാധയായി പടർന്ന് പിടിച്ച നിമിഷത്തിൽ അവരെപ്പോലെ ഞാനും ഒരു മനുഷ്യനല്ലാതെയായപ്പോൾ റോഡരികിൽ അമ്മയുടെ മാറിലെ ചൂടേറ്റൂറങ്ങുന്ന, കാലിനടിയിലെ ചുവപ്പ് മാറാത്ത നാടോടി പൈതലിനെ കാമ വെറിപൂണ്ട കഴുകക്കണ്ണിലൂടെ നോക്കിയപ്പോൾ കൊത്തിവലിച്ച് പിച്ചിചീന്തി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്കെറിയാൻ ഒരു മടിയും തോന്നിയില്ല
അവസാനം കൂട്ടുകാരിൽ പലരും പിടിക്കപ്പെട്ടപ്പോഴും കീശയുടെ കനമിത്തിരി കുറഞ്ഞെങ്കിലും തന്റെ പേരു പോലും പുറം ലോകത്തോട് പറയാതിരിക്കാൻ വച്ചുനീട്ടിയ എച്ചിൽ പാത്രങ്ങൾ നക്കിത്തുടക്കുന്ന ചില നിയപാലകർക്കും അവരുടെ മേലാളന്മാർക്കും ഒരു മടിയുമില്ലായിരുന്നു
വർഷങ്ങളെത്രകഴിഞ്ഞിട്ടും വിളറിവെളുത്ത് കുറ്റിക്കാട്ടിൽ കിടക്കുന്ന ആ കുഞ്ഞിന്റെ ചിത്രം മനസ്സിൽ മായാതെ കിടക്കുന്നു.ആ പൊട്ടിക്കരച്ചിലിന്നും കാതിൽ വന്നലക്കുന്നപോലെ.പലപ്പോഴും സ്വപ്നത്തിൽ ആ മുഖം തെളിയുമ്പോൾ വല്ലാത്ത കുറ്റബോധം .പ്രായശ്ചിത്തം ചെയ്യാനില്ലാത്ത കുറ്റം .
പിടിക്കപെട്ടവർക്ക് നാളെ കോടതി സിക്ഷ വിധിക്കും .ആ വിധി വരുന്നതിനു മുൻപ് എന്റെ മനസാക്ഷിയുടെ കോടതിയിലെ എന്റെ സിക്ഷ നടപ്പാക്കിയിരിക്കും അയാൾ നാലായി മടക്കിപോകറ്റിലിട്ട കടലാസ് എടുത്തു ഒരിക്കൽ കൂടി വായിച്ചു “ഞാൻ ചൈത തെറ്റുകൾക്ക് എന്റെ മനസക്ഷി വിധിച്ച സിക്ഷ“
കടലാസ് മടക്കി പോകറ്റിലിട്ട് അയാൾ അകലെ നിന്നും വരുന്ന ചൂളം വിളിക്ക് കതോർത്തിരുന്നു
Subscribe to:
Posts (Atom)